Tuesday, March 3, 2009

അലിഗഡ്‌: മന്ത്രി ബേബിക്ക്‌ മാപ്പില്ല 12ന്‌ മന്ത്രി മന്ദിരത്തിലേക്ക്‌ എം.എസ്‌.എഫ്‌ മാര്‍ച്ച്‌

കോഴിക്കോട്‌: സ്ഥലം അനുവദിക്കാതെ അലിഗഡ്‌ ഓഫ്‌ കാമ്പസ്‌ നഷ്‌ടപ്പെടുത്തിയ ശേഷം കേന്ദ്രത്തിനെതിരെ പ്രസ്‌താവന നടത്തുന്ന മന്ത്രി എം.എ.ബേബി വിദ്യാര്‍ത്ഥി കേരളത്തോട്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌ ചെയ്‌തതെന്ന്‌ എം.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മുന്നേFont sizeറ്റത്തിന്‌ ദാഹിക്കുന്ന മലബാറിന്‌ ഓര്‍ക്കാപ്പുറത്ത്‌ ലഭിച്ച അമൂല്യനിധിയാണ്‌ സംസ്ഥാന സര്‍ക്കാറിന്റെ സങ്കുചിത താല്‍പ്പര്യം മൂലം നഷ്‌ടപ്പെട്ടത്‌.`അലിഗഢ്‌ നഷ്‌ടപ്പെടുത്തിയ മന്ത്രി ബേബിക്ക്‌ മാപ്പില്ല' എന്ന മുദ്രാവാക്യം മുഴക്കി ഈ മാസം 11ന്‌ പാണക്കാട്ട്‌ നിന്നും എം.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ മന്ത്രി മന്ദിരം ലക്ഷ്യമാക്കി നീങ്ങും. 12ന്‌ കാലത്ത്‌ മന്ത്രി മന്ദിരത്തിലേക്ക്‌ മാര്‍ച്ച്‌ നടക്കും. മലബാര്‍ മേഖലയെ പിന്നോക്കത്തില്‍ തളച്ചിടാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാറിനോടുള്ള അടങ്ങാത്ത പ്രതിഷേധം പ്രകടമാകുന്ന മാര്‍ച്ചിന്‌ സംസ്ഥാന പ്രവര്‍ത്തകസമിതി അന്തിമ രൂപം നല്‍കി.പ്രസിഡന്റ്‌ പി.കെ.ഫിറോസ്‌ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ.സമദ്‌ സ്വാഗതം പറഞ്ഞു. ഷാനവാസ്‌ വട്ടത്തൂര്‍, കെ.കെ.നവാസ്‌,എന്‍.കെ.അഫ്‌സല്‍ റഹ്‌മാന്‍, പി.ഇസ്‌മായില്‍, ടി.പി.അഷ്‌റഫലി, കെ.എ.മുഹമ്മദ്‌ ആസിഫ്‌ പ്രസംഗിച്ചു. കെ.സി.സല്‍മാന്‍, ടി.മര്‍സദ്‌,എ.പി.മുസ്‌തഫ, ടി.മൊയ്‌തീന്‍ കോയ, ആഷിഖ്‌ ചെലവൂര്‍, വി.കെ.എം.ഷാഫി, സി.എച്ച്‌.കരീം, ഗഫൂര്‍ കോല്‍ക്കളത്തില്‍, ബാദ്‌ഷ പൗവ്വല്‍, റഊഫ്‌ ബൈക്കറ, പി.എ.ലിയാസ്‌, ഫൈസല്‍ ചെറുകുന്നേല്‍, സി.ടി.ഉനൈസ്‌ ചര്‍ച്ചയില്‍ പങ്കെടുത്തു.